Friday, 18 March 2016

വത്സ ! സൌമിത്രേ !കുമാര ! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ ,നിന്നുള്ളിലെപ്പോഴും
എന്നെകുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേതല്‍പ്രയാസം തവ
യുക്ത മതല്ലായ്കിലെന്തതിനാല്‍ഫലം ?

Tuesday, 22 April 2014

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര ! ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ! രാമ! 
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ !രാമ! രാവണാന്തക രാമാ !
ശ്രീരാമ! മമ! ഹൃദിരമതാം രാമ! രാമ!
ശ്രീ രാഘവാത്മാരാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമ:
ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ!
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ
ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങി നാള്‍...............
മാപ്പു തരൂ കണ്ണാ ,മാപ്പു തരൂ !!!
ദുഖവും സുഖവും ഭഗവാന്‍ കനിഞ്ഞരുളും
നല്‍പ്രസാദമാണെന്നല്ലോ സത്യം ?
ഇരുളും വെളിച്ചവും അവിടുത്തെയളവറ്റ
കാരുണ്യമെന്നതല്ലോ പരമാര്‍ത്ഥം?
വൈകീ ഞാനിത് തിരിച്ചറിയാന്‍ അല്പം
വൈകീയെന്നതല്ലോ യഥാര്‍ത്ഥ്യം?
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
എന്റെയാ,ണെന്റെയാണിക്കണ്ടതത്രയു-
മെന്നുഞാനിന്നോളം വിശ്വസിച്ചു !
അന്യരെപ്പോലെയ, ല്ലെല്ലാം തികഞ്ഞവന്‍ ഞാ-
നെന്നൊരുന്മാദത്തില്‍ അഹങ്കരിച്ചു !
എനിക്ക് ഞാനുള്ളപ്പോള്‍ തുണയായ് മറ്റുള്ളോ-
രെന്തിനാണെന്നും ഞാന്‍ ചോദിച്ചു !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
നേട്ടങ്ങളോരോന്നും എന്റെയദ്ധ്വാനത്തിന്‍ -
നേര്‍ ഫലം മാത്രമെന്ന് വരുത്തീ ഞാന്‍ !
ഓരോ കോട്ടവും അന്യര്‍ ചെയ്യും ആഭി -
ചാരം മൂലമാണെന്നും തിരുത്തീ ഞാന്‍ !
അല്പത്തം കൊണ്ടുഞാ, നപ്പോഴെല്ലാമെന്റെ -
അമ്പാടി കണ്ണനെ മരന്നിരിയ്ക്കാം !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
മറ്റുള്ളോരെ പ്പോലെയ, ല്ലെനിക്കൊരിക്കലും
തെറ്റുപറ്റില്ലെന്നു ഞാന്‍ വിശ്വസിച്ചു !
മറുവഴി മുട്ടിയോരെന്‍ ക്രൂരതകള്‍ പോലും
പൊറുക്കുമെന്നും ഞാന്‍ അഹങ്കരിച്ചു !
ഉറ്റവര്‍,ഉടയവര്‍ ഒരിക്കലുമീയെന്നെ
വിട്ടു പോവില്ലെന്നും ഞാന്‍ ധരിച്ചു !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
പൂങ്കവിള്‍ മുകര്‍ന്നും തൂമണം നുകര്‍ന്നും
പൂവാടി തോറും ഞാന്‍ അലഞ്ഞിരിയ്ക്കാം,
അഴകേറും പൂവുകള്‍ ഒരു നാള്‍ പൊടുന്നനെ
കൊഴിയും-ഈ സത്യം ഞാന്‍ മറന്നിരിയ്ക്കാം;
ചെറുതെന്നലില്‍ തറയില്‍ വീണടിഞ്ഞ പൂക്കളെ
ചവിട്ടിമെതിച്ചു ഞാന്‍ നടന്നിരിയ്ക്കാം !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
നീലകല്ല് !!!!
കല്ലുവേണോ? നീലനിറം കോലും നല്ല കല്ലുവേണോ?
നല്ല വൈരി പ്പേരോലുന്ന കല്ലുവേണമോ?
ഇന്ദ്രനീലമണിവര്‍ണ്ണം പൂണ്ടു ലക്ഷ്മി വക്ഷസ്സിലായ് 
സാന്ദ്രമോദം വിലങ്ങുമക്കല്ലുവേണോ?
ദേവകിതന്‍ ജഠരമാ മകരത്തിൽ നിന്നുദിച്ച -
ദേവകൾക്കും മോഹമേറ്റും കല്ലുവേണോ?
ദുർഗ്ഗാഭഗവതിയെത്താൻ പകരമായ് കൊടുക്കായ്കിൽ
ദുർഗ്ഗമർക്കു മെന്നായ് തീര്ന്ന കല്ലുവേണമോ?
പശുക്കളെപ്പാലിക്കുന്ന നന്ദഗോപൻ ശൌരിയോടു
പിശുക്കെന്യേ വാങ്ങിയതാം കല്ലുവേണമോ ?
ഗോപബാലന്മാരാം മുത്തമാലയുടെ നടുക്കാടി
ഗ്ഗോപതിയായ് മിന്നും കൃഷ്ണകല്ലുവേണമോ?
വല്ലവസ്ത്രീ നികരത്തിൽ കുചകഞ്ജകോരകത്തിൽ
നല്ലവണ്ണം ലസിച്ചതാം കല്ലുവേണമോ?
ഇഹപരസുഖങ്ങളിൽ മുഴുകീടാൻ കെൽപ്പേറ്റുമ-
മ്മഹാജനം ചൂടും നല്ല കല്ലുവേണമോ?
ഹൃദയത്തിൽ ധരിപ്പോരെ മയാബന്ധം മുറിച്ചുടൻ
മുദബ്ധിയിലാഴ്ത്തീടുമക്കല്ലുവേണമോ ?
ധരിക്കുകിൽ വേണ്ടെന്നായിത്തോന്നീടിലും ത്യജിക്കുവാൻ
ഞെരുക്കമുണ്ടാക്കിത്തീർക്കും കല്ലുവേണമോ ?(കല്ല്‌ വേണോ)
ഏവം പരരക്ഷക്കായി കല്ലുവില്ക്കും ജോലിക്കെന്നെ
ബ്ഭവസൂനോ ദേശം തോറും ചുറ്റിപ്പിക്കുമോ?
നാരായണ! നാരായണ! നാരായണ! നാരായണ!
നാരായണ! നാരായണ! രാധാഗോവിന്ദ !
(ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ‌ നമ്പൂതിരി രചിച്ചത് )
മൂലതത്വകീര്‍ത്തനം...
ദുഃഖമൊടുക്കുന്ന തമ്പുരാനേ -കൃഷ്ണ!
തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍
ദുഃഖമെടുത്തതിനെന്തേ മൂലം?...കൃഷ്ണ!
ദുഃഖമെടുത്തതു ജന്മം മൂലം
ജന്മമെടുത്തതിനെന്തേ മൂലം?- കൃഷ്ണ!
ജന്മമെടുത്തതു കര്‍മ്മം മൂലം
കര്‍മ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ!
കര്‍മ്മമെടുത്തതു രാഗ മൂലം
രാഗമെടുത്തതിനെന്തേ മൂലം-കൃഷ്ണ!
രാഗമെടുത്തതു മാനം മൂലം
മാനമെടുത്തതിനെന്തേ മൂലം-കൃഷ്ണ!
തന്നെ നിനയ്ക്കായ്ക മാനം മൂലം
തന്നെ നിനയ്ക്കായ്‌വാനെന്തേ മൂലം?കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം
അജ്ഞാനം പോവതിനെന്തു ചെയവൂ? കൃഷ്ണ!
അജ്ഞാനം പോവതു ജ്ഞാനം മൂലം
ജ്ഞാനമുണ്ടാവതിനെന്തു ചെയ്‌വൂ? കൃഷ്ണ!
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ
ഭക്തിയുണ്ടാവതിനെന്തു ചെയ്‌വൂ?-കൃഷ്ണ!
ഭക്തിയുണ്ടാവൂ വിരക്തി കൊണ്ടേ
സക്തി പോയീടുവാനെന്തു ചെയ്‌വൂ ?-കൃഷ്ണ!
ചിത്തത്തില്‍ നല്ലൊരു ശുദ്ധി കൊണ്ടേ
ചിത്തശുദ്ധിക്കുഞാനെന്തുചെയ്‌വൂ -കൃഷ്ണ!
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്യു
ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ ?-കൃഷ്ണ!
പുണ്യ കഥകളെ കേട്ടു കൊള്‍വൂ
സല്‍ക്കഥ കേള്‍പ്പതിനെന്തു ചെയ്‌വൂ ?-കൃഷ്ണ!
സജ്ജനസംഗതി ചെയ്തു കൊള്‍വൂ
സജ്ജനസംഗതിക്കെന്തു ചെയ്‌വൂ?-കൃഷ്ണ!
വാമപുരേശ്ശനെസ്സേവചെയ്യൂ
വാമഗേഹാധിപ! വാസുദേവ!-കൃഷ്ണ!
ബാലഗോപാലക! പാലയമാം!
(കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ )

Thursday, 20 February 2014

ഗുരുവായൂരപ്പന്‍ !!!

പീതാംബരം കരവിരാജിത ശംഖചക്ര 
കൌമോദകീ സരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദിഭാവയാമി

ആലിലകൃഷ്ണന്‍ !!!

കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം
വടസ്യപുത്രസ്യപുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി